Thursday, January 26, 2012

യാ റബീഹ്














കുളിര്‍മഞ്ഞു ചൂടി നില്‍ക്കും ഇലച്ചാര്‍ത്തുകള്‍
ഒളിപ്പിച്ചുവെക്കുന്നൊരാ മഴയോര്‍മകള്‍ പോല്‍
നെറികേടുകള്‍ കനം വെപ്പിച്ചതെങ്കിലും
ഈ പൊള്ള മനസ്സിലുമുണ്ട് മുത്ത്‌ റസൂലേ
പുണ്യ മദീനയുടെ ചില മണലോര്‍മകള്‍..

എന്നെയും ഈ മനസ്സിനെയും ആ മദീനയേയും
ഈ ലോകം തന്നെയും പടക്കാന്‍ കാരണഭൂതരായ്
മണ്ണിലും വിണ്ണിലും പ്രകാശം പൊഴിച്ച് നിന്നൊരാ
പുണ്യറസൂലിന്‍ തിരുസവിധത്തിലേക്കു ഞാന്‍
ഇളംകാറ്റിനൊപ്പം ഒരു തീര്‍ത്ഥയാത്ര പോയി.. 

ആ പച്ച ഖുബ്ബയാണ് മനസ്സിലാദ്യം പതിഞ്ഞു പോയത്

കണ്ണുകളാണ് സ്വപ്നത്തില്‍ നിന്നും നേരിലേക്ക് പെയ്തത്
മുകിലിന്റെ മടിയില്‍ നിന്നുതിര്‍ന്നുവീഴും നിലാമഴയായ്
പാപമനസ്സിന്‍ പുറംതോട് പൊട്ടിയൊലിച്ചു പോവുകയായ്

മേലെ അതിരുകളില്ല്ലാത്ത ഭക്തിയുടെ ആകാശത്ത്
വട്ടമിട്ടു പറക്കുന്ന വെള്ളരിപ്രാവുകളിലായിരുന്നു നോട്ടം..
താഴെ അലയടങ്ങാത്ത  സ്നേഹത്തിന്റെ കടലോരത്ത്
പുകള്‍പെറ്റ റസൂലിന്റെ സാമീപ്യമായിരുന്നു എന്റെ തേട്ടം..

പകലില്‍ തൂവെളിച്ചമായും രാത്രിയില്‍ നിറനിലാവായും
പ്രപഞ്ചത്തിലാദ്യ പ്രകാശ സൃഷ്ടിയാം തിരുദൂതരുള്ളപ്പോള്‍ 
ഈ മദീനത്തെ പള്ളിയിലെന്തിനാണ്  ഇത്രയും വിളക്കുകള്‍?
ഈന്തപ്പനയിലുറങ്ങിയവര്‍ക്കെന്തിനാണ് തണല്‍ കുടകള്‍?

ഉറങ്ങുന്ന ഉമ്മത്തിനു വേണ്ടി ഉറങ്ങാതെ പ്രാര്‍ഥിച്ച്
ഇരുള്‍കാടുകള്‍ വെട്ടിത്തെളിച്ച് നേര്‍വഴി കാണിച്ചുതന്ന്
എന്റെ കാല്പാടുകള്‍ അല്ലാഹുവിലേക്കുള്ളതാണെന്നു പറഞ്ഞ്

മുത്ത് റസൂല്‍ നന്മയുടെ കെടാവിളക്കുമായി  മുമ്പേ നടന്നുപോയ്‌..

എങ്കിലും ഇഷ്കിന്റെ നിലാതിങ്കളാം പുണ്യ പ്രവാചകരെ
അറിഞ്ഞാലും പറഞ്ഞാലും തീരാത്ത കവിതയാകും തങ്ങളെ
ഒരോര്‍മദിനത്തില്‍ മാത്രം 
ഓര്‍ത്തെടുക്കുന്നതല്ല ഞാനങ്ങയെ  
മറക്കില്ലൊരിക്കലും  മനസ്സില്‍ നിന്നും മൃതിയണയും നാള്‍ വരെ 

മദീനാ പൂങ്കാവില്‍ നിന്നും ശാശ്വതസ്വര്‍ഗത്തിലേക്ക്
ശഫാഅത്തിന്‍ തണലുമായ് മുത്ത്‌ നബിയെത്തുമ്പോള്‍
റൌളാശരീഫിന്നരികെ കരഞ്ഞുനിന്നിരുന്നീ അപരാധിയെ
കൈപിടിക്കാനെത്തും നബിയെ ഞാന്‍ കിനാവ്‌ കണ്ടോട്ടെ?
ഈ ഹൃദയം അവിടത്തോടുള്ള മുഹബ്ബത്താല്‍ നിറച്ചോട്ടെ?


സ്വല്ലള്ളാഹു അലാ മുഹമ്മദ്‌   സ്വല്ലള്ളാഹു അലൈഹി വസല്ലം
സ്വല്ലള്ളാഹു അലാ മുഹമ്മദ്‌   സ്വല്ലള്ളാഹു അലൈഹി വസല്ലം
___________________________________________© മോന്‍സ്  


Sunday, January 22, 2012

ഓര്‍ക്കാറുണ്ടോ എന്നെ നീ..?

ന്ന്....
മേയ് മാസത്തിലെ സായംസന്ധ്യയില്‍
പ്രതീക്ഷയുടെ ഒരു സൂര്യന്‍ കൂടെ
ദൂരെ ദൂരേക്ക് മാഞ്ഞുപോകുന്നേരം
നറുനിലാവിന്‍ നുറുങ്ങുവെട്ടവുമായ്
എന്നകതാരിലേക്ക് പെയ്തിറങ്ങിയ
പൂനിലാമഴയാണ് നീ...

പിന്നെ....
നിനക്കാത്ത നേരത്തോരുനാള്‍
"എന്നെ നീ മറന്നു പോയോ" എന്ന്
കളിയായ്‌ നീ പരിഭവിച്ചപ്പോയും
"നിന്നെ മറന്നാല്‍ ഞാനുണ്ടോ " എന്ന്
മറുപടിയായ് ഞാന്‍ ചൊല്ലിയപ്പോഴും
പരസ്പരം സ്നേഹിക്കയായിരുന്നുവെന്നു
അറിഞ്ഞിരുന്നില്ല നമ്മള്‍..................................

സൌഹൃദവും പ്രണയവും ഒളിച്ചു കളിച്ച
നമ്മുടെ കൌമാരത്തിനിടക്കെപ്പെഴോ 
നിന്‍ മനസ്സിലെ പാതിചാരിയ കിളിവാതിലില്‍
ആകാശം കാണാതെ കാത്തുവെച്ചൊരു
മയില്‍‌പീലിത്തണ്ട് നീ കണ്ടിരുന്നോ?
വെറുതെ ചോദിച്ചതാണ്..
മറ്റാര്‍ക്കും സ്വന്തമാവാത്ത
എന്റെ മനസ്സായിരുന്നത്..

ഇന്നലെ....
ഇഷ്ടം ഇഷ്ടത്തെ കണ്ടെതിയപ്പോഴേക്കും
കാലമൊരുപാട് ഇലകളെ കൊഴിച്ച്ചിരുന്നില്ലേ..!!
"നമുക്കെന്നെങ്കിലും ഒരുമിക്കാന്‍ കഴിയുമോ?"
ചോദ്യം നിന്‍റെതാണുഎന്നോടാണ്...
പാതിയില്‍ പൊഴിഞ്ഞേക്കാവുന്ന സ്വപ്നങ്ങള്‍ക്ക്
ചിറകു നല്‍കി പറക്കാന്‍ വിട്ടപ്പോയും
പ്രതീക്ഷയുടെ അവസാനത്ത ഇലയും
മണ്ണടിയും വരെ ശിശിരം കാത്തുനിന്നപ്പോഴും
ഇങ്ങേനെയൊരു ചോദ്യം നീ ചോദിക്കുമെന്നോ
അതിനൊരുത്തരം തരാന്‍ എനിക്കാവുമെന്നോ
ചിന്തിച്ചിരുന്നില്ല ഞാനൊരിക്കലും...  

അന്ന് കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്ന നമ്മള്‍
ഇന്ന് നോക്കുന്നത് അകലങ്ങളിലേക്കാണ്..
അന്ന് സ്വപ്നങ്ങള്‍ക്ക് ജീവനേകിയ നമ്മള്‍
ഇന്ന് ഓര്‍മകളില്‍ ജീവിച്ചു തീര്‍ക്കുന്നു.. 
അറിയാതെ പറയാതെ പോയ്‌മറഞ്ഞതല്ല നീ 
അറിഞ്ഞിട്ടും പറഞ്ഞിട്ടും വിധിയില്ലാതെ പോയതാണ്..

എങ്കിലും സഖീ ഈ സ്നേഹം നിനക്കറിയാനാകും
നിന്നരികില്‍ പെയ്യും മഴത്തുള്ളികളിലും
കൂടെ തഴുകിയെത്തും കുളിര്‍ക്കാറ്റിലും
ഒരു പക്ഷെ നിന്റെ ഹൃദയമിടിപ്പില്‍ പോലും..

ഞാന്‍ എന്‍റെ നെഞ്ചില്‍ കൈവെക്കുമ്പോഴെല്ലാം
ആദ്യം നോവുന്നത് നിന്‍റെ മനസ്സിനാണെന്നത്
നീ പറഞ്ഞ വെറും വാക്കല്ലായിരുന്നെങ്കില്‍........................
തനിച്ചിരിക്കുമ്പോള്‍ കണ്ണുകള്‍ ആര്‍ദ്രമാകാറുണ്ടെങ്കില്‍..
ആ കണ്ണീരില്‍ എന്നോര്‍മകള്‍ വാചാലമാകാറുണ്ടെങ്കില്‍..   
___________________© മോന്‍സ്




Friday, January 20, 2012

മഴയോര്‍മ്മകള്‍...









ണ്ട്...
സ്കൂളില്‍ പോണ കാലം
... രാവിലെ വീട്ടില്‍ നിന്നിറങ്ങാന്‍ നേരം
ഉമ്മ വിളിച്ചു പറയും..
"മോനെ, കുടയെടുത്തു പൊയ്ക്കോ..
വൈന്നേരം വരുമ്പോ മഴപെയ്യും..."
എന്നിലെ ആ വികൃതിപയ്യന്‍
കുടയെടുക്കാതെ പോകും..

വൈകിട്ട് സ്കൂള്‍ വിട്ടു വരുമ്പോള്‍
തീര്‍ച്ചയായും മഴപെയ്തിട്ടുണ്ടാകും..
നനഞ്ഞൊലിച്ചു വരുന്ന എന്നെയും കാത്തു
ഒരു കയ്യില്‍ ചൂരല്‍ വടിയും മറ്റൊരു കയ്യില്‍
തലതോര്‍ത്തി തരാനുള്ള തോര്‍ത്ത്മുണ്ടുമായി
നില്‍ക്കുന്ന ഉമ്മാന്റെ മുഖം...

മനസ്സിലാക്കിയിരുന്നു അന്നേ ഞാന്‍
ഉമ്മയുടെ മൊഴികള്‍ പലപ്പോഴും
ദൈവ വചനങ്ങള്‍ തന്നെയാണെന്ന് ..

അല്ലെങ്കിലും
നിസ്സഹായതയില്‍
നമ്മള്‍ ഉരുവിട്ടുപോവുന്ന
ദൈവനാമമാണല്ലോ ഉമ്മ..
___________________© മോന്‍സ്
# ചിത്രം ഗൂഗിളില്‍ നിന്നും ചൂണ്ടിയത്..


Thursday, January 19, 2012

വക്ക്പൊട്ടിയ സ്ലേറ്റും വെള്ളമഷിത്തണ്ടും












ബാ
ല്യകാലത്തിന്റെ അറ്റത്ത്‌
കൈവീശിപ്പിരിയുന്നേരം

എനിക്ക് നീ തന്നത്
ഒരു കറുത്ത കൊത്തങ്കല്ല്..

നിനക്ക് പകരം തരാന്‍
എന്റെടുത്തുണ്ടായിരുന്നത്
വക്ക് പൊട്ടിയൊരു സ്ലേറ്റും
വെള്ളമഷിത്തണ്ടും മാത്രം..

എങ്കിലും അന്നത്തെ
ആ 'കൊടുക്കല്‍ വാങ്ങല്‍'
വേണ്ടിയിരുന്നില്ലെന്ന്
മനസ്സിപ്പോള്‍ പറയുന്നു..

നീ തന്ന കല്ലുപോലെയാണ്
എന്റെ മനസ്സെങ്കിലും
നീ കൊത്തിവെച്ച ഇഷ്ടം
ഇന്നുമീ കരിങ്കല്‍ മനസ്സിലുണ്ട്..

പക്ഷെ നിന്റെ മനസ്സ്
ആ സ്ലേറ്റു പോലെയായിരുന്നോ?
ഞാന്‍ തന്ന വെള്ളമഷിത്തണ്ട് കൊണ്ട് തന്നെ
നീയാ സ്നേഹവും മായ്ച്ചു കളഞ്ഞോ പെണ്ണെ?..
__________________________© മോന്‍സ്
# ചിത്രം ഗൂഗിളില്‍ നിന്നും ചൂണ്ടിയത്..


Tuesday, January 17, 2012

മഴനിലാവ്








ദ്യ കാഴ്ചയിലെ അനുരാഗം
സത്യമാണെന്നറിഞ്ഞത്
നിറഞ്ഞ കണ്ണുകളുമായ് പുഞ്ചിരിക്കും
ഉമ്മയെ കണ്ടപ്പോള്‍....

അടക്കിപ്പിടിച്ച സ്നേഹത്തിനു
ഇളം ചൂടാണെന്നറിഞ്ഞത്
വിരല്‍ തലോടലുകളാല്‍
ഉപ്പയുടെ നെഞ്ചിലുറങ്ങിയപ്പോള്‍....

വസന്തങ്ങളില്‍ വളര്‍ന്നു പന്തലിച്ചത് കാലങ്ങള്‍..
ശിശിരത്തില്‍ കൊഴിഞ്ഞത് ആയുസ്സിന്റെയിലകള്‍..
കണ്മുന്നില്‍ നിറഞ്ഞാടിയത് നനവൂറുമോര്‍മ്മകള്‍..
കഴിഞ്ഞു പോകുന്നത് ഇരുപത്തഞ്ചു വര്‍ഷങ്ങള്‍..

എന്റെ ഓര്‍മകളെ തിരിച്ചു വിളിക്കാന്‍
മരണമെത്തും നാള്‍ വരെയും
ഈ ഇടനെഞ്ചില്‍ തന്നെയുറങ്ങും
എന്‍റെ ഉമ്മയുമുപ്പയുമെന്ന പുണ്യം..
പൊള്ളും ജീവിത വെയിലിലെ തണല്‍ മരങ്ങളായ്..
നേരിന്റെ വഴികളിലെ നന്മയുടെ വിളക്കുമരങ്ങളായ്..

യാ അല്ലാഹ്...!!
അവരുടെ ആയുസ്സിന്റെ നീളമേറ്റിക്കൊടുക്കണേ..
ഈ മനസ്സിലും ആ നന്മനിലാവ് നിറച്ചുതരണേ..!!!
_____________________________© മോന്‍സ്